കൊടുങ്ങല്ലൂർ അഞ്ചാം പരുത്തിയിൽ ബി.ജെ.പി, യുവമോർച്ച നേതാക്കൾ ഉൾപ്പെടെ കള്ളനോട്ടടി കേസ്സിൽ ഉന്നത ബി.ജെ.പി നേതാക്കളുടെ ബന്ധം അന്വേഷിക്കുക ,കോടികളുടെ പഴയ നോട്ട മാറ്റിയെടുത്തതിൽ പ്രതികളുടെ പങ്ക് അന്വേക്ഷിക്കുക, കള്ളനോട്ടടി കേസ് എൻ.ഐ.എ എറ്റെടുക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ചും രാജ്യദ്രോഹികളായ ബി.ജെ.പി നേതാക്കളേ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ പ്രതിഷേധിച്ചും എസ്.ഡി.പി.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഇന്ന് 10.30 ന് മാർച്ച് കോർപ്പറേഷൻ പരിസരത്ത് നിന്ന് ആരംഭിച്ചു, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കൽ മർച്ച് ഉദ്ഘാടനം ചെയ്തു
#പിണറായി സർക്കാർ നടത്തു സംഘപരിവാർ പ്രീണനത്തിന്റെ തുടർച്ചയാണ് കള്ളനോട്ടടി കേസ്സിലും പ്രകടമാകുന്നത്.ബീ.ജെ.പിയുടെ സംസ്ഥാന നേതാക്കളും കള്ളനോട്ടടി കേസ്സിൽ പിടിക്കപ്പെടും എന്നുള്ളത് കൊണ്ടാണ് കേസ്സ് എൻ.ഐ.എ എറ്റെടുക്കാത്തത് എന്നതാണ് യഥാർത്ഥ്യം,
മാർച്ചിന് ജില്ല പ്രസിഡണ്ട് പി.ആർ സിയാദ്, ജില്ല ജനറൽ സെക്രട്ടറി ഇ.എം ലത്തീഫ് ,ജില്ലാ നേതാക്കളായ ബി.കെ.ഹൂസൈൻ തങ്ങൾ, എ.സുബ്രമണ്യൻ ,ദിലീഫ് അബ്ദുൾ കാദർ, നാസർ പരൂർ എന്നിവർ നേതൃത്വം കൊടുത്തു